മാതാവിൻ്റെ വിയോഗം
കുട്ടിയെ ഏറ്റുവാങ്ങി അധികം താമസിയാതെ കുട്ടിയേയും കൊണ്ട് ഭര്‍ത്താവിൻ്റെ ഖബര്‍ സന്ദര്‍ശിക്കുന്നതിനായി അടിമയായിരുന്ന ഉമ്മു എമന്‍ ഒന്നിച്ച് മദീനയിലേക്ക് പോയി.
ഒരു മാസക്കാലം അവിടെ കഴിച്ചു കൂട്ടി. ശേഷം മക്കയിലേക്കുള്ള മടക്കയാത്രയില്‍ അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ മാതാവായ ആമിന രോഗി യാവുകയുംഅവിടെ വെച്ചുതന്നെ മരണപ്പെടുകയും ചെയ്തു.
പിന്നീട് പിതാവും മാതാവും നഷ്ടപ്പെട്ട കുട്ടിയുടെ സംരക്ഷണം പരിപൂര്‍ണ്ണമായും അബ്ദുല്‍ മുത്തലിബില്‍ വന്നു ചേര്‍ന്നു. പക്ഷേ അധിക കാലം അദ്ദേഹത്തിനുംഅതിന് അവസരം ലഭിച്ചില്ല.
പ്രവാചകന്‍(സ)ക്ക് എട്ട് വയസ്സും ഏതാനും മാസങ്ങളും പ്രായമായ സമയത്ത് വാത്സല്യ നിധിയായിരുന്ന പിതാമഹനുംകുഞ്ഞിനെ വിട്ടുപിരിഞ്ഞു. പിതാമഹനായിരുന്ന അബ്ദുല്‍ മുത്തലിബ് തൻ്റെമരണത്തിന് മുമ്പ്തന്നെ വസിയ്യത്ത് ചെയ്തതനുസരിച്ച്പിന്നീട് പ്രവാചകൻ്റെ സംരക്ഷണചുമതല ഏറ്റെടുത്തത്പിതൃവ്യനായിരുന്ന അബൂത്വാലിബ് ആയിരുന്നു.
No comments:
Post a Comment