വിവാഹം
ഖദീജ(റ) തന്നിലുദിച്ച ആഗ്രഹം തൻ്റെ തോഴിയായ നുഫൈസയെ അറിയിക്കുകയും, പ്രവാചകൻ്റെ താല്‍പ്പര്യം അറിയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇക്കാര്യത്തെ സംബന്ധിച്ച് നുഫൈസ പ്രവാചകനോട്സംസാരിച്ചപ്പോള്‍, താന്‍ അതിനുള്ള സാമ്പത്തിക ശേഷിയുള്ള വ്യക്തിയല്ലെന്നും, തന്നയുമല്ല പ്രമുഖരും സമ്പന്നരുമായ പലരും വിവാഹാഭ്യാര്‍ത്ഥന നടത്തി അതെല്ലാം നിരസിച്ചിട്ടുള്ള ഖദീജ(റ)യുമായി അതെങ്ങനെ തനിക്ക് സാധ്യമാകും എന്ന് മാത്രമായിരുന്നു പ്രവാചകൻ്റെ അന്നേരത്തെ മറുപടി.
ഇക്കാര്യം നുഫൈസ ഖദീജ(റ)യെ അറിയിച്ചപ്പോള്‍ താങ്കളുടെ കുടുംബമഹിമ,വിശ്വസ്തത,സല്‍സ്വഭാവം, സത്യസന്ധത എന്നിവയിലാണ് താന്‍ താല്‍പ്പര്യം കാണുന്നത്. അതിനാല്‍തന്നെ മറ്റൊന്നും തനിക്ക് പ്രശ്നമല്ലെന്ന കാര്യംഅദ്ദേഹത്തിനെ അറിയിക്കുകയും ചെയ്തു.
മുഹമ്മദ്(സ)യുടെ സമ്മതം അറിഞ്ഞ ഖദീജ(റ) ഇക്കാര്യം തൻ്റെ പിതൃവ്യനായ അംറുബ്നു അസദിനെ അറി
യിക്കുകയും അദ്ദേഹം നബി(സ)യുടെ പിതൃവ്യനായ അബൂത്വാലിബിനോട് ഒൗപചാരികമായി അറിയിക്കുകയും വിവാഹാനേ്വഷണം നടത്തുകയും ചെയ്തു. അബൂത്വാലിബ് തൻ്റെ സഹോദരപുത്രന് കൈവന്ന ഈ ഭാഗ്യത്തില്‍ സന്തോഷിക്കുകയും ഇരുകുടുംബത്തിന്‍േറയും സന്തോഷ സാന്നിദ്ധ്യത്തില്‍ പ്രവാചകന്‍(സ) തൻ്റെറ ഇരുപത്തഞ്ചാമത്തെ വയസ്സില്‍ഖദീജ(റ)യെ വിവാഹം കഴിക്കുകയും ചെയ്തു.
നേരത്തെ രണ്ട് തവണ വിവാഹിതയായെങ്കിലും ഭര്‍ത്താക്കള്‍ മരണപ്പെട്ട് വിധവയായി കഴിയുകയായിരുന്ന ഖദീജ(റ)ക്ക് അന്ന് നാല്‍പ്പത് വയസ്സായിരുന്നു പ്രായം. ഖദീജ(റ)യുമായി നടന്ന വിവാഹത്തിന് പ്രവാചകന്‍ ഒട്ടകമായിരുന്നു മഹ്റായി നല്‍കിയത് എന്നും അബൂത്വാലിബ് ആയിരുന്നു വിവാഹ ഖുത്വുബ നിര്‍വ്വഹിച്ചത് എന്നും ചരിത്രത്തില്‍ കാണാവുന്നതാണ്.
നബി(സ)യുടെ ഒന്നാമത്തെ വിവാഹമായിരുന്നു അത്. ഇരുപത്തഞ്ച് വര്‍ഷത്തെ അവരുടെ ദാമ്പത്യജീവിതം സംതൃപ്തി നിറഞ്ഞതും മാതൃകാപരവുമായിരുന്നു. ഖദീജ(റ) യില്‍ കാസിം, അബ്ദുല്ലഎന്നീ രണ്ട്ആണ്‍മക്കളും സൈനബ, റുഖിയ്യ, ഉമ്മുകുല്‍ഥൂം, ഫാത്വിമ എന്നീ നാല് പെണ്‍മക്കളും ജനിച്ചു.
അറുപത്തഞ്ചാം വയസ്സില്‍ ഖദീജ(റ) മരണപ്പെടുന്നത് വരെ നബി(സ) മറ്റാരേയും വിവാഹം കഴിച്ചിട്ടില്ല.
No comments:
Post a Comment