Monday, November 14, 2022

യാത്രയിലെ അനുഭവങ്ങള്‍

യാത്രയിലെ അനുഭവങ്ങള്‍

വഴിക്ക് വെച്ച് അബൂബക്കര്‍(റ)വിനോട് ഒരാള്‍, ആരാണ് നിൻ്റെ കൂടെയുള്ള വ്യക്തി  എന്ന ചോദ്യത്തിന് അബൂ ബക്കര്‍(റ) പറഞ്ഞു അദ്ദേഹം എൻ്റെ വഴികാട്ടിയാണ് എന്ന്. എല്ലാ അര്‍ത്ഥത്തിലും വഴികാട്ടി തന്നെയാണല്ലൊ പ്രവാചകന്‍(സ).

നബി(സ)യെ പിടിച്ചുകൊടുത്ത് നൂറ് ഒട്ടകം വാങ്ങുന്നതിനായി സുറാഖത് ബ്നു മാലികും വാഹനമെടുത്ത് പുറപ്പെട്ടു. അയാള്‍ നബിയേയും അബൂബക്കറിനേയും കാ ണുകയും അവരുടെ അടുത്ത് എത്തുകയും ചെയ്തു. ഉടനെ അയാളുടെ ഒട്ടകം കാലിടറുകയും അയാള്‍ മറിഞ്ഞു വീഴുകയും ചെയ്തു. വീണ്ടും പരിശ്രമിച്ച് അടുത്ത് എത്താറായി. നബി(സ) അന്നേരം ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരുന്നത് പോലും കേള്‍ക്കത്തക്ക നിലയില്‍ സുറാഖത്ത് അടുത്തെത്തി. അപ്പോഴേക്കും ഒട്ടകത്തിൻ്റെ കൈകള്‍ നിലത്ത് പൂണ്ട് നടക്കാന്‍ പറ്റാത്ത വിധ മായിക്കഴിഞ്ഞു.

ഇത് ആവര്‍ത്തിച്ചപ്പോള്‍ ഇതിലെന്തോ അമാനുഷികമായ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട് എന്ന് ബോധ്യപ്പെട്ട സുറാഖത്ത് ഇങ്ങിനെ വിളിച്ചു പറഞ്ഞു ഞാന്‍ സുറാഖയാണ്. നിങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നത് ഒന്നും എന്നില്‍ നിന്നും ഇനി പ്രതീക്ഷിക്കേണ്ടതില്ല എന്ന് വിളിച്ചു പറഞ്ഞ് അയാള്‍ തൻ്റെ ശ്രമത്തില്‍ നിന്നും ദയനീയമായി പിന്തിരിഞ്ഞു.

വഴി മദ്ധേ്യ ഉണ്ടായ മറ്റൊരു സംഭവം. അവര്‍ ശക്തമായി ദാഹവും വിശപ്പും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന സമയം അടുത്ത് കണ്ട ഒരു ടന്‍റില്‍ പ്രവേശിച്ചു. അത് ഉമ്മു മഅ്ബദിൻ്റെ ടന്‍റായിരുന്നു. അവിടെ കണ്ട വൃദ്ധയായ സ്ത്രീയോട് തങ്ങള്‍ക്ക് നല്‍കാനായി എന്തെങ്കിലും  എന്ന് അനേ്വഷിച്ചു. ഒന്നുമില്ല ആടുകളാണെങ്കില്‍ കറവ് വറ്റിയതുമാണ്, എന്നായിരുന്നു അവരുടെ മറുപടി. ഉടനെ, ഒരാടിനെ കറക്കാന്‍ എന്നെ അനുവദിക്കുമോ എന്ന് പ്രവാചകന്‍ അനുമതി ചോദിച്ച് അവരുടെ സമ്മതപ്രകാരം അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ച് ആടിനെ കറന്നു. അങ്ങിനെ അവരെല്ലാം ആവശ്യമായത്ര പാല്‍ കുടിച്ചു. ശേഷം അവിടെ ഉണ്ടായിരുന്ന ഒരു വലിയ പാത്രം നിറയെ പാല്‍ കറന്ന് വീട്ടുടമക്ക് നല്‍കി അവര്‍ സ്ഥലം വിട്ടു. തികഞ്ഞ അല്‍ഭുതത്തോടെ ഇതെല്ലാം കണ്ട് നിന്ന ഉമ്മു മഅ്ബദ് തരിച്ചിരുന്നു.

അല്‍പം കഴിഞ്ഞ് വീട്ടിലെത്തിയ അവരുടെ ഭര്‍ത്താവ് അബൂമഅ്ബദ് പാല്‍ നിറഞ്ഞിരിക്കുന്ന പാത്രം കണ്ട് അല്‍ഭുതപ്പെട്ടു. ഉമ്മുമഅ്ബദ് കാര്യങ്ങളെല്ലാം വിവരിച്ചു. എല്ലാം കേട്ട അദ്ദേഹം പറഞ്ഞു തീര്‍ച്ചയായും അത് മക്കക്കാര്‍ അനേ്വഷിച്ചു നടക്കുന്ന ആള്‍ തന്നെയാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എനിക്കും അദ്ദേഹത്തെ ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍.  

അങ്ങിനെ സഫര്‍  27ന് യാത്ര പുറപ്പെട്ട പ്രവാചകന്‍(സ)യും അബൂബക്കര്‍(റ) വും റബീഉല്‍ അവ്വല്‍ 8ന് തിങ്കളാഴ്ച യഥ്രിബിന് സമീപമുള്ള ഖുബാഇല്‍ എത്തിച്ചേര്‍ന്നു. നാല് ദിവസം ഖുബാഇല്‍ താമസിച്ച പ്രവാചകന്‍ അതിനിടയില്‍ ഖുബാഇല്‍ പള്ളി പണിയുകയും അവിടെ നമസ്കാരം ആരംഭിക്കുകയും ചെയ്തു. അതായിരുന്നു ഹിജ്റക്ക് ശേഷം ആദ്യമായി സ്ഥാപിച്ച പള്ളി എന്ന് മാത്രമല്ല, പ്രവാചകൻ്റെ നുബുവ്വത്തിനു ശേഷം ആദ്യമായി പണിത പള്ളിയും അത് തന്നെയായിരുന്നു. അഞ്ചാം ദിവസം വെള്ളിയാഴ്ച ഖുബാഇല്‍ നിന്നും യഥ്രിബിന് നേരെ യാത്രയാരംഭിച്ചു. യാത്ര വാദി ബനീ സാലിമില്‍ എത്തിയപ്പോള്‍ അവിടെവെച്ച് ആദ്യത്തെ ജുമുഅയും നിര്‍വ്വഹച്ചു. നൂറോളം ആളുകള്‍ പ്രസ്തുത ജുമുഅയില്‍ പങ്കെടു ക്കുകയുണ്ടായി എന്നാണ് ചരിത്രം രേഖപ്പെടുത്തപ്പെട്ട രിക്കുന്നത്.ഈ സ്ഥലത്താണ് ഇന്ന് മസ്ജിദ് ജുമുഅ എന്ന പേരിലുള്ള പള്ളി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.

No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...