ഹിജ്റയും ഖുറൈശികളുടെ കുതന്ത്രവും
ആദ്യ ഹിജ്റ സംഘം അബ്സീനിയയിലായിരുന്ന സന്ദര്‍ഭത്തില്‍ പ്രവാചകന്‍(സ) ഒരിക്കല്‍ റമദാന്‍ മാസം കഅബയുടെ അടുത്ത് ചെന്ന് വിശുദ്ധ ഖുര്‍ആന്‍ പാരായ ണം ചെയ്യുകയായിരുന്നു. ഖുറൈശീ പ്രമുഖരും നേതാക്കളുമടക്കം ഒരു വലിയ സംഘം അവിടെ ഹാജറുണ്ടായിയിരുന്നു പ്രവാചകന്‍ ഒാതിയിരുന്ന സൂറത്ത് നജ്മ് ഖുറൈശികള്‍ ശ്രദ്ധപൂര്‍വ്വം കേട്ടു നില്‍ക്കുകയും അതിലെ അവസാന വചനമായ ഫസ്ജുദൂലില്ലാഹി വഅ്ബു ദൂഹു (നിങ്ങള്‍ അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുക യും അവനെ ആരാധിക്കുകയും ചെയ്യുക) എന്ന് എത്തി യപ്പോള്‍ പ്രവാചകന്‍ സുജൂദ് (സാഷ്ടാംഗം) ചെയ്തു. അതോടൊപ്പം അത് ശ്രദ്ധിച്ചുനിന്നിരുന്ന ഖുറൈശീ ശത്രു പ്രമുഖരടക്കം എല്ലാവരും സുജൂദ് ചെയ്തു. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ സംസാര വിഷയമായി. ഇതാകട്ടെ അബ്സീനിയിലുണ്ടായിരുന്ന മുസ്ലിംകളുടെ കാതില്‍ മക്കാ ഖുറൈശീ പ്രമുഖരെല്ലാം ഇസ്ലാം വിശ്വസിച്ചു
എന്ന നിലക്കായിരുന്നു എത്തിയിരുന്നത്. അത് സത്യമായിരിക്കും എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആദ്യ ഹിജ്റാ സംഘം മക്കയിലേക്ക് തിരിച്ചുവന്നത്.
മുസ്ലിംകള്‍ക്ക് നജ്ജാശീ രാജാവ് മാന്യമായ സംരക്ഷണം നല്‍കി എന്ന വിവരം അറിഞ്ഞ ഖുറൈശികള്‍ തങ്ങള്‍ നടത്തിക്കൊണ്ടിരുന്ന മര്‍ദ്ദനമുറകള്‍ രൂക്ഷമാക്കി എല്ലാ നിലക്കും വിശ്വാസികളെ കഷ്ടപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. അത് മനസ്സിലാക്കിയ പ്രവാചകന്‍ (സ) വിശ്വാസികളോട് രണ്ടാമതും അബ്സീനിയയിലേക്ക് പാലായ നം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് എണ്‍പത്തിരണ്ട് പുരുഷാരും പത്തൊമ്പത് സ്ത്രീകളുമടങ്ങുന്ന ഒരു വലിയ സംഘം നജ്ജാശിയുടെ നാട്ടിലേക്ക് പാലായനം ചെയ്തു.
മുസ്ലിംകള്‍ രണ്ടാമതും അബ്സീനയിലേക്ക് പുറപ്പെടുന് തില്‍ അരിശംപൂണ്ട ഖുറൈശികള്‍ തങ്ങളുടെ കൂട്ടത്തിലെ സമര്‍ത്ഥരും ശക്തരുമായ
രണ്ടാളുകളെ തിരഞ്ഞെടുത്ത് ഒരു പാട് വിലപിടിപ്പുള്ള പാരിതോഷികങ്ങളുമായി മുസ്ലിംകള്‍ക്ക് സംരക്ഷണം കൊടുക്കരുതെന്ന ആവശ്യവുമായി നജ്ജാശിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. അംറുബ്നുല്‍ ആസ്വിയും, അബ്ദുല്ലാഹിബ്നു അബീറബീഅ യുമായിരുന്നു പ്രസ്തുത രണ്ട് വ്യക്തികള്‍.
മേല്‍പറയപ്പെട്ട രണ്ടാളുകളും നജ്ജാശിയുടെ അടുക്കല്‍ ചെന്ന് ഇങ്ങിനെ പറഞ്ഞു അല്ലയോ രാജാവേ, ഞങ്ങളുടെ നാട്ടില്‍നിന്നും ഒരുകൂട്ടം വിഡ്ഢികളായ ആളുകള്‍ ഇതാ താങ്കളുടെ നാട്ടിലേക്ക് കുടിയേറിവന്നിരിക്കുന്നു അവര്‍ അവരുടെ ജനതയുടെ മതം ഉപേക്ഷിച്ചുകൊണ്ടാണ് വന്നിരിക്കുന്നത് എന്നാല്‍ താങ്കളുടെ മതത്തിലേക്ക് പ്രവേശിച്ചിട്ടുമില്ല. അവര്‍ താങ്കള്‍ക്കോ ഞങ്ങള്‍ക്കോ പരിചയമില്ലാത്ത ഒരു പുതിയ മതവുമായാണ് വന്നിരിക്കുന്നത്. അതുകൊണ്ട് അവര്‍ക്ക് സംരക്ഷണം കൊടുക്കാതെ അവരെ ഞങ്ങളുടെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കണം എന്ന് പറയാന്‍ ഞങ്ങളിലെ പ്രമുഖരും മാന്യാരുമാണ് ഞങ്ങളെ താങ്കളുടെ അടുത്തേക്ക് പറഞ്ഞയച്ചിട്ടുള്ളത്.
ഇത്കേട്ടപ്പോള്‍ നേരത്തെ പാരിതോഷികങ്ങളില്‍ നിന്നും ഒരു വിഹിതം നല്‍കി ഒരുക്കി നിറുത്തിയിരുന്ന പുരോഹിതാര്‍ അത് ശരിവെച്ചുകൊണ്ട് അവരെ തിരിച്ചയക്കുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു.സമ്പത്തും പാരി തോഷികങ്ങളും കിട്ടുമെന്ന് കണ്ട് ഏത് നെറികേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം എന്നാല്‍ മാന്യനും ബുദ്ധിമാനു മായിയുന്ന രാജാവ് രണ്ട് ഭാഗത്ത് നിന്നുമുള്ള സംസാരം കേള്‍ക്കാതെ ഒന്നും പ്രവര്‍ത്തിക്കുകയില്ലെന്ന് അറിയിച്ചു മുസ്ലിംകളോട് തൻ്റെ മുന്നില്‍ ഹാജറാകുവാന്‍ ആവശ്യപ്പെടുകയും സത്യാവസ്ഥ അനേ്വഷിക്കുകയും ചെയ്തു.
രാജാവ് ചോദിച്ചു നിങ്ങള്‍ നിങ്ങളുടെ പൂര്‍വ്വീകരുടെ മതം ഉപേക്ഷിച്ച് ഒരു പുതിയ മതം ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് കേള്‍ക്കുന്നുവല്ലൊ എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്.
അന്നേരം മുസ്ലിംകളുടെ ഭാഗത്ത് നിന്ന് ജഅ്ഫറു ബ്നു അബീത്വാലിബ് (رضي الله عنه) താഴെ പറയുന്ന വിധം പ്രസംഗിച്ചു അല്ലയോ മഹാരാജാവേ, ഞങ്ങള്‍ അജ്ഞാന കാലത്ത് വിഗ്രഹാരാധകരും, ശവം ഭക്ഷിക്കുന്നവരും, അധര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നവരും, അനേ്യാന്യം അക്രമിക്കുന്നവരും, കുടുംബം വിച്ഛേദിക്കുന്നവരും, അയല്‍ പക്കത്തെ മാനിക്കാത്തവരുമായിട്ടായിരുന്നു കഴിഞ്ഞിരുന്നത്. അങ്ങിനെ ഞങ്ങളില്‍ ഉയര്‍ന്ന ഗോത്രക്കാരനും സത്യസന്ധനും വിശ്വസ്തനുമായ ഞങ്ങള്‍ക്ക് നേരിട്ട് അറിയുന്ന ഒരു വ്യക്തിയെ അല്ലാഹു ഞങ്ങളിലേക്ക് പ്രവാചകനായി നിയോഗിച്ചു.
അദ്ദേഹം ഞങ്ങളെ തൗഹീദിലേക്ക് (അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക്) ക്ഷണിക്കുകയും ഞങ്ങളും ഞങ്ങളുടെ പൂര്‍വ്വീകരും ആരാധിച്ചുവന്ന വിഗ്രഹങ്ങളെയെല്ലാം കയ്യൊഴിക്കണമെന്ന് ആവശ്യപ്പെടുകയും, സത്യസന്ധതയോടും വിശ്വസ്തതയോടെയും വര്‍ത്തിക്കുവാനും, കുടുംബ ബന്ധം ചേര്‍ത്തുവാനും അയല്‍പക്കത്തെ മാനിക്കുവാനും ഞങ്ങളോട് കല്‍പിച്ചു. പ സ്പരമുള്ള കലഹങ്ങളും രക്തച്ചൊരിച്ചിലും മ്ലേച്ചകാര്യ ങ്ങളുമെല്ലാം അദ്ദേഹം ഞങ്ങളോട് വിലക്കി. നമസ്കാരവും സകാത്തും നോമ്പുമെല്ലാം അനുഷ്ഠിക്കാനായി ഞങ്ങളോട് ആവശ്യപ്പെട്ടു ഞങ്ങളത് അംഗീകരിക്കുകയും അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്തു. അന്നേരം അദ്ദേഹം നിങ്ങള്‍ക്ക് ഓതിത്തന്ന എന്തെങ്കിലും നിങ്ങളുടെ പക്കലു എന്ന് രാജാവ് അവരോട് ചോദിച്ചു. തദവസരം ജഅ്ഫര്‍(റ), സൂറത്ത് മറിയമിലെ ആദ്യഭാഗം അദ്ദേഹത്തിന് ഓതിക്കേള്‍പ്പിച്ചു അത് കേട്ട് അദ്ദേഹം തൻ്റെ താടിരോമങ്ങള്‍ പോലും നനയുമാറ് കരഞ്ഞു പോവുകയും തീര്‍ച്ചയായും ഞാനീ കേട്ട വചനങ്ങള്‍ ഈസബ്നു മറിയമിന് അവതരിച്ചിരുന്ന അതേ കേന്ദ്രത്തില്‍ നിന്നാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു എന്ന് അവരോട് പറയുകയും ചെയ്തു. ശേഷം അംറുബ്നുല്‍ ആസ്വിനോടും അബ്ദുല്ലാഹിബ്നു അബീ റബീഅയോടുമായി പറഞ്ഞു നിങ്ങള്‍ ഇറങ്ങിപ്പോവുക ഞാനൊരിക് ലും ഇവരെ നിങ്ങള്‍ക്ക് വിട്ടുതരുന്നതല്ല.
പിന്നീട് അടുത്ത ദിവസം ഇവര്‍ ഈസബ്നു മറിയമിനെ സംബന്ധിച്ച് മോശമായി പറയുന്നവരാണ് എന്ന് പറഞ്ഞുനോക്കി അന്നേരം രാജാവ് ആവശ്യപ്പെട്ടത് അനുസരിച്ച് ജഅ്ഫര്‍(റ), അദ്ദേഹം അല്ലാഹുവിൻ്റെ ദാസനും റസൂലും ആത്മാവും കന്യകയായ മറിയമിലേക്ക് അല്ലാഹു ഇട്ടുകൊടുത്ത വചനവുമാണ് എന്ന് പറഞ്ഞു. ഇത് കേട്ട രാജാവ് പറഞ്ഞത് ഇതുതന്നെയാണ് ഈസബ്നു മറിയമിനെ സംബന്ധിച്ച വാസ്തവമായിട്ടുള്ള കാര്യങ്ങള്‍ എന്നായിരുന്നു. തുടര്‍ന്ന് മുസ്ലിംകളോട് നിങ്ങള്‍ എൻ്റെ ദേശത്ത് എല്ലാവിധ നിര്‍ഭയത്വത്തോടു കൂടി കഴിഞ്ഞുകൊള്ളുക എന്നും ഖുറൈശികളോട് അവര്‍ കൊണ്ട്വന്ന പാരിതോഷികങ്ങളുമായി സ്ഥലം വിട്ടുകൊള്ളാനും ആവശ്യപ്പെട്ടു. അങ്ങിനെ ആ കുതന്ത്രവും വിഫലമായി.
No comments:
Post a Comment