ഹംസ (റ)വിൻ്റെഇസ്ലാം മതാശ്ലേഷണം
ഖുറൈശികളുടെ കുതന്ത്രങ്ങളൊന്നും വിലപ്പോകുന്നില്ലെന്ന് കണ്ടപ്പോള്‍ അവര്‍ പ്രവാചകനെ കെലപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. അതിനായി ഓരോരുത്തരും തനിക്ക് കഴിയുന്നതില്‍ മല്‍സര ബുദ്ധിയോടെ പ്രവര്‍ത്തിച്ചു തുടങ്ങി. അങ്ങിനെ ഒരിക്കല്‍ പ്രവാചകന്‍(സ) കഅബയുടെ പരിസരത്ത് സഫയുടെ അടുത്തുകൂടെ നടന്നു പോകുകയായിരുന്നു അന്നേരം അബൂജഹല്‍ അദ്ദേഹത്തെ വളരെ മോശമായ നിലയില്‍ അസഭ്യങ്ങള്‍ പറഞ്ഞു.
പ്രവാചകന്‍(സ) തിരിച്ചൊന്നും പറയാതെ നടന്നുപോകുന്നത് കണ്ട് അബൂജഹല്‍ ഒരു കല്ലെടുത്ത് പ്രവാചകനെ ശക്തിയായിമര്‍ദ്ദിക്കുകയും, തല്‍ഫലമായി നബി(സ)യുടെ തലക്ക് മുറിവു പറ്റി രക്തം ധാരയായി ഒഴുകാന്‍ തുടങ്ങി. ഇതെല്ലാം കണ്ട് നിന്നി്രുന്ന അബ്ദുല്ലാഹിബ്നു ജദ്ആനിൻ്റെ ഒരു അടിമ ഇക്കാര്യം ഹംസ(റ)വിൻ്റെ ശ്രദ്ധയില്‍ പെടുത്തി.
ഹംസ (റ) തൻ്റെ ആയുധങ്ങളുമെടുത്ത് അബൂ ജഹലിൻ്റെ നേരെ ചെന്നുകൊണ്ട് പറഞ്ഞ വാക്ക് പ്രവാചകൻ്റെയും വിശ്വാസികളുടേയും മനസ്സില്‍ തേന്‍ മഴ വര്‍ഷിക്കുന്നതായിരുന്നു. അത് ഇപ്രകാരമായിരുന്നു. നീ എൻ്റെറ സഹോദര പുത്രനെ ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു അല്ലേ, എന്നാല്‍ ഇനി അതൊന്ന് ആവര്‍ത്തിച്ചു നോക്കൂ ഞാനും ഇതാ അവൻ്റെ മത ത്തില്‍ ചേര്‍ന്നിരിക്കുന്നു അത് തുടക്കത്തില്‍ തൻ്റെ സഹോദര പുത്രനേറ്റ പ്രയാസമറിഞ്ഞുള്ള രോഷാഗ്നിയായിരുന്നു വെങ്കിലും അല്ലാഹു, ആ മനസ്സില്‍ നിന്നും പുറത്ത് വന്ന വാക്കിനെ അന്വര്‍ത്ഥമാക്കും വിധം അദ്ദേഹ ത്തിൻ്റെ മനസ്സിന് ഇസ്ലാം ഉള്‍ക്കൊള്ളാന്‍ വിശാലത നല്‍കി.
അതാകട്ടെ തൻ്റെ രക്ത സാക്ഷിത്വം നടക്കുന്നത്വരെ ഇസ്ലാമിനും മുസ്ലിംകള്‍ക്കും വന്‍ ശക്തിയായി പരിണമിച്ചു.
No comments:
Post a Comment