ഉമറും رضي الله عنه ഇസ്ലാമിലേക്ക്
ഈ അവസരത്തില്‍ തന്നെയാണ് ഉമര്‍ (റ) ഹുവിൻ്റെ ഇസ്ലാം ആസ്ശ്ലേഷണവും നടക്കുന്നത്. നുബുവ്വത്തിൻ്റെ ആറാം വര്‍ഷം ദുല്‍ഹജ്ജ് മാസത്തിലായിരുന്നു അത്. ഹംസ(റ) വിൻ്റെ ഇസ്ലാം വിശ്വാസത്തിൻ്റെ മൂന്നാം ദിവസമായിരുന്നു പ്രസ്തുത സംഭവം. ശത്രുക്കളുടെ മര്‍ദ്ദനങ്ങള്‍ കൂടിവന്നപ്പോള്‍ പ്രവാചകന്‍(സ) അല്ലാഹുവേ ഉമറു ബ്നുല്‍ ഖത്താബ്, അംറുബ്നു ഹിശാം (അബൂ ജഹല്‍) ഇവരില്‍ നീ ഇഷ്ടപ്പെടുന്ന വ്യക്തി യെക്കൊണ്ട് ഇസ്ലാമിന് ശക്തി പകരേണമേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നതായി ഹദീസുകളില്‍ കാണാവുന്നതാണ്. അല്ലാഹു ആ ഭാഗ്യത്തിന് ഉമര്‍(റ)യാണ് തിരഞ്ഞെടുത്തത്.
ഹംസ(റ)വിൻ്റെ ഇസ്ലാം സ്വീകരണം ഖുറൈശികള്‍ക്ക് വലിയ തലവേദന തന്നെ ഉണ്ടാക്കിത്തീര്‍ത്തു. അതനുസരിച്ച് ഇനി എന്തായാലും മുഹമ്മദിനെ വകവരുത്തുക തന്നെ വേണം എന്ന് തീര്‍ച്ചപ്പെടുത്തി. അതിനായി അവരുടെ കൂട്ടത്തിലെ ഏറ്റവും കരുത്തരില്‍ ഒരാളായ ഉമറിനെ തന്നെ അവര്‍ തിരഞ്ഞെടുത്തു. എല്ലാവരും കൂടി തന്നിലേല്‍പ്പിച്ച ആത്മവിശ്വാസം അത് ശരിവെച്ചുകൊണ്ട് അദ്ദേഹം തൻ്റെ വാളുമെടുത്ത് ആ കര്‍ത്തവ്യം നിര്‍വ്വഹിക്കാനായി ഒരുങ്ങിത്തന്നെ പുറപ്പെട്ടു. വഴിയില്‍ വെച്ച് നഈമുബ്നു അബ്ദുല്ല എന്ന വ്യക്തി അദ്ദേഹത്തെ കണ്ട് മുട്ടുകയും യാത്രയുടെ ഉദ്ദേശ്യ ത്തെ അനേ്വഷിക്കുകയും ചെയ്തു.
വിഷയം മനസ്സിലാക്കിയ അദ്ദേഹം, സ്വന്തം കുടുംബത്തെ നേരെയാക്കിയിട്ട് പോരെ മറ്റുള്ളവരെ നേരെയാക്കല്‍ എന്ന് പറഞ്ഞു കൊണ്ട് തങ്കളുടെ സഹോദരിയും ഭര്‍ത്താവും മതം മാറിയിരിക്കുന്നു എന്ന വിവരം അറിയിച്ചു. ഇതു കേള്‍ക്കേണ്ട താമസം ഉമറിന് മുഹമ്മദിനോട് ഉണ്ടായിരുന്നതിനേക്കാള്‍ ദേഷ്യത്തോടെ സഹോദരിയുടെ വീട്ടിലേക്ക് ചെന്നു. ഖബ്ബാബ്ബ്നു അറത് (റ) അവരെ ഖുര്‍ആന്‍ പഠിപ്പിക്കു കയായിരുന്നു അന്നേരം. ഉമറിനെ കണ്ട മാത്രയില്‍ ഖബ്ബാബ് ഒളിച്ചിരുന്നു. ഉമര്‍ നേരെ സഹോദരീ ഭര്‍ത്താവിനെ ശക്തമായി പ്രഹരിച്ചു കൊണ്ട് താന്‍ കേട്ട വാര്‍ത്തയെയും, അവര്‍ പാരായണം ചെയ്തിരുന്ന വചനങ്ങളെയും സംബന്ധിച്ച് ചോദിച്ചു. അന്നേരം, താന്‍ ഉള്‍ക്കൊണ്ട തിനപ്പുറമാണ് സത്യം എന്ന് മനസ്സിലായതിനാല്‍ .... ഉടനെ വീവീണ്ടും തൻ്റെ വാളുമായി ഒാങ്ങുമ്പോഴേക്കും ഭര്‍ത്താവിനെ രക്ഷപ്പെടുത്താനായി സഹോദരി ഫാത്വിമ ഇടപെടുകയും അത് അവരുടെ മുഖത്ത് മുറിവേല്‍പ്പിക്കുകയും രക്തം ഒഴുക്കുകയും ചെയ്തു.
അത് ശ്രദ്ധിക്കാതെ അവര്‍ ധീരമായി പറഞ്ഞു. ഉമറേ നീ വിശ്വസിച്ചിരിക്കുന്നതിലല്ല സത്യം. ഞങ്ങള്‍ മുസ്ലിമായിരിക്കുന്നു എന്ന് പറഞ്ഞ് ശഹാദത്ത് ഉറക്കെ ഉച്ചരിച്ചു. ഇതെല്ലാം ഉമറിനെ നിരാശനാക്കിയെങ്കിലും സഹോദരിയുടെ ധീരമായ പ്രഖ്യാപനത്തില്‍ അല്‍ഭുതപ്പെടുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു. അതോടൊപ്പം സഹോദരിയുടെ ശരീരത്തില്‍ നിന്നും ഒഴു കുന്ന രക്തം കണ്ട് അദ്ദേഹത്തില്‍ മാനസാന്തര മുണ്ടാ വുകയും ശാന്തനായിക്കൊണ്ട് അവര്‍ പാരായണം ചെയ്തിരുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് അവരില്‍ പ്രതീക്ഷയുണ്ടാക്കി.
അന്നേരം സഹോദരി പറഞ്ഞു ഉമറേ അത് പരിശുദ്ധമായ ദൈവീക വചനങ്ങളാണ് അശുദ്ധിയുള്ള നിന്നെ അത് ഏല്‍പ്പിച്ചു കൂടാ. അന്നേരം ഉമര്‍ ശുദ്ധിയായി വന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ ആ ഏടുകള്‍ വായിച്ചുനോക്കി ത്വാഹാ മാ അന്‍സല്‍നാ അലൈക്കല്‍ ഖുര്‍ആന ലി തശ്ഖാ, ഇല്ലാ തദ്കിറത്തന്‍ ലിമന്‍ യഖ്ശാ (ത്വാഹാ, നിനക്ക് നാം ഖുര്‍ആന്‍ അവതരിപ്പിച്ചു തന്നത് നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല. ഭയപ്പെടുന്നവര്‍ക്ക് ഉല്‍ബോധനം നല്‍കാന്‍ വേണ്ടി മാത്രമാണ്). എന്നു തുടങ്ങുന്ന ഖുര്‍ആനിലെ 20 ാം അദ്ധ്യായമായ സൂറത്ത് ത്വാഹയായിരുന്നു അത്.
പ്രസ്തുത വചനങ്ങള്‍ പാരായണം ചെയ്ത അദ്ദേഹം ഇതില്‍ നിന്നാണോ ആളുകള്‍ ഒാടിപ്പോകുന്നത് എന്ന് പറഞ്ഞ് മുഹമ്മദ് എവിടെയാണ് എന്ന് എനിക്ക് പറഞ്ഞുതരൂ എന്ന് ആവശ്യപ്പെട്ടു. അന്നേരം ഒളിച്ചിരുന്നിരുന്ന ഖബ്ബാബ് (റ) പുറത്ത് വന്ന് ഇങ്ങിനെ പറഞ്ഞു ഉമറേ നീ ഭാഗ്യവാനാണ്, കഴിഞ്ഞ ദിവസം പ്രവാചകന്‍ (സ) ഉമര്‍, അംറ് ഇവരില്‍ രണ്ടിലൊരാളെക്കൊണ്ട് നാഥാ നീ ഇസ്ലാമിന് ശക്തി പകരേണമേ എന്ന് പ്രാര്‍ത്ഥിച്ചത് ഞാന്‍ കേട്ടിരുന്നു എന്ന് പറഞ്ഞു പ്രവാചകനും അനുയായികളും കഴിഞ്ഞുകൂടുന്ന വീട് പറഞ്ഞു കൊടുത്തു. ഉമര്‍ നേരെ അങ്ങോട്ട് ചെന്ന് പ്രവാചകനെ ആലിംഗനം ചെയ്തുകൊണ്ട് അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്നക്ക റസൂലുല്ലാഹ് എന്ന് ചൊല്ലി മുസ്ലിമായി.
അല്ലാഹു അക്ബര്‍ ഈ സംഭവം വിശ്വാസികള്‍ക്ക് എന്തെന്നില്ലാത്ത ആനന്ദവും ശത്രുക്കള്‍ക്ക് ഏറ്റ ഒരു ഇടിത്തീയുമായിരുന്നു. ഉമര്‍ പ്രവാചകനോട് ചോദിച്ചു. നബിയേ നാം ജീവിച്ചാലും മരിച്ചാലും സത്യത്തിൻ്റെ വക്താക്കളല്ലെ നബി(സ) അതെ, എന്ന് ഉത്തരം നല്‍കി. എങ്കില്‍ ഇനി നാം ഒളിച്ചിരുന്നുകൂടാ. എന്ന് പറഞ്ഞുകൊണ്ട് വിശ്വാസികളെ രണ്ട്അണികളാക്കി ഒരണിയുടെ മുന്നില്‍ ഹംസ(റ) വും മറ്റൊന്നിൻ്റെ മുന്നില്‍ ഉമര്‍(റ)വും നേതൃത്വം നല്‍കി അവര്‍ പരസ്യമായി കഅബയിലേക്ക് മാര്‍ച്ച് ചെയ്ത് ത്വവാഫും നമസ്കാരവും നിര്‍വ്വഹിച്ചു. അന്നാണ് പ്രവാചകന്‍(സ) ഉമര്‍(റ)വിനെ ഫാറൂഖ് (സത്യവും അസത്യവും വേര്‍തിരിച്ചവന്‍) എന്ന പേര് നല്‍കി അനുമോദിച്ചത്.
ഉമര്‍(റ) വിൻ്റെ ഇസ്ലാം മത വിശ്വാസത്തിന് ശേഷം മാത്രമാണ് ഞങ്ങള്‍ക്ക് കഅബയുടെ അടുത്ത് വെച്ച് നമസ്കരിക്കുവാനും ത്വവാഫ് ചെയ്യുവാനും കഴിഞ്ഞിട്ടുള്ളത് എന്ന് സ്വഹാബികളില്‍ പലരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ് തിട്ടുള്ളത് പ്രതേ്യകം പ്രസ്താവ്യമാണ്.
No comments:
Post a Comment