Sunday, November 13, 2022

ഉഹ്ദ് യുദ്ധം

 

ഉഹ്ദ് യുദ്ധം

ബദര്‍ യുദ്ധത്തില്‍ മുശ്രിക്കുകള്‍ക്ക് നേരിടേണ്ടി വന്ന പരാജയം അവരെ എല്ലാ അര്‍ത്ഥത്തിലും തകര്‍ത്തുകളഞ്ഞു. എങ്കിലും അവര്‍ വിശ്വാസികളോട് പകരം വീട്ടുവാനായി മറ്റൊരു യുദ്ധത്തെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങി. ബദര്‍ യുദ്ധത്തിൻ്റെ മുന്നോടിയായി പറയപ്പെട്ട കച്ചവട സംഘത്തിലെ ലാഭം മുസ്ലിംകളോട് പകരം വീട്ടുവാനായി നീക്കിവെച്ചു. തങ്ങളോട് സഹകരിക്കുന്ന മുഴുവന്‍ ഗോത്രങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ നേടിയെടുത്ത് കൊണ്ട് മുസ്ലിംകളോടുള്ള പക തീര്‍ക്കുന്നതിനായി മുവ്വായിരം പേരടങ്ങിയ ഒരു സൈന്യവുമായി ഖുറൈശികള്‍ മദീനയിലേക്ക് പുറപ്പെട്ടു. സൈന്യം പിന്തിരിഞ്ഞ് ഒാടാതിരിക്കുന്നതിനും അവര്‍ക്ക് ആവേശം പകരുന്നതിനുമായി സ്ത്രീകളേയും പ്രസ്തുത സൈന്യ ത്തില്‍ പങ്കെടുപ്പിച്ചു എന്നത് ഈ യുദ്ധത്തിൻ്റെഒരു പ്രതേ്യകതയായിരുന്നു. കൂടാതെ വാദേ്യാപകരണങ്ങള്‍ മദ്യം എന്നിവയും സൈനികര്‍ക്കായി പ്രതേ്യകം തയ്യാര്‍ ചെയ്തു.


ശത്രുക്കളുടെ പടയൊരുക്കത്തെ സംബന്ധിച്ച് നബി(സ)ക്ക് വിവരം ലഭിച്ചു. നബി(സ) അനുചരാരുമായി കൂടിയാലോചിച്ചു. മദീനയിലേക്ക് എത്തുകയാണ് എങ്കില്‍ നമുക്ക് ഇവിടെ വെച്ച് നേരിടാം എന്നായിരുന്നു അബ്ദുല്ലാഹിബ്നു ഉബയ്യു ബ്നു സുലൂല്‍ അടക്കമുള്ള പ്രായം ചെന്ന ആളുകളുടെ അഭിപ്രായം. എന്നാല്‍ ഭൂരിപക്ഷം വരുന്ന ചെറുപ്പക്കാര്‍ മുന്നോട്ട് വെച്ച അഭിപ്രായമനുസരിച്ച് ശത്രുക്കളെ മദീനക്ക് പുറത്ത് ചെന്ന് തന്നെ നേരിടണമെന്ന അഭിപ്രായത്തോടാണ് നബി(സ) അനുകൂലിച്ചത്. അതനുസരിച്ച് ആയിരം പേരടങ്ങിയ ഒരു സൈന്യവുമായി നബി(സ) ഹിജ്റ മൂന്നാം കൊല്ലം ശഅ്ബാന്‍ അഞ്ച് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ശത്രുക്കളെനേരിടുന്നതിന് ഉഹ്ദിലേക്ക് മാര്‍ച്ച് ചെയ്തു.

എന്നാല്‍ മുനാഫിഖുകളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യുബ്നു സുലൂല്‍ മുഹമ്മദ് (സ), തൻ്റെ അഭിപ്രായം മുഖവിലക്കെടുക്കാതെ തള്ളിക്കളഞ്ഞു, എന്ന വാദം ഉന്നയിച്ച് മൂന്നിലൊരു ഭാഗം സൈന്യത്തേയും കൊണ്ട് ഇടക്ക് വെച്ച് പിന്തിരിഞ്ഞുപോയി. അവര്‍ മുനാഫിഖുകള്‍ (കപടവിശ്വാസികള്‍) ആയിരുന്നു. ബാക്കിവരുന്ന സൈന്യത്തേയും കൊണ്ട് നബി(സ) ഉഹ്ദിലേക്ക് നീങ്ങി. സൈന്യത്തെ വളരെ കൃത്യമായി ക്രമീ കരിച്ചു. കൊടിവാഹകനായി മിസ്വ്അബ് ബിനു ഉമൈര്‍ (റ)വിനെ നിശ്ചയച്ചു. മലയുടെ പിന്‍ഭാഗത്ത് നിന്നുമുള്ള ശത്രുക്കളുടെ ആക്രമണത്തെ തടയാനായി അബ്ദല്ലാഹിബ്നു ജുബൈറിൻ്റെ കീഴില്‍ അമ്പത് അമ്പൈത്തുകാരെ യാതൊരു കാരണവശാലും പ്രവാചകൻ്റെ അനുമതി കൂടാതെ പ്രസ്തുത സ്ഥലം വിട്ടുപോകരുത് എന്ന നിബന്ധനയോടെ പ്രതേ്യകം സജ്ജമാക്കിനിര്‍ത്തുകയും ചെയ്തു. യുദ്ധം ആരംഭിച്ചു. ആദ്യം ദ്വന്ദയുദ്ധം നടന്നു. അലി(റ), ഹംസ(റ) എന്നിവര്‍ സധീരം പൊരുതി. അതോടെ ശത്രു സൈന്യം ഒന്നാകെ ഇളകി. ശത്രു പക്ഷത്ത്നിന്നും പലരും പിടഞ്ഞുമരിച്ചു.

അതോടെ ബാക്കിയുള്ളവര്‍ തങ്ങളു ടെകൈവശമുള്ളതെല്ലാം വലിച്ചെറിഞ്ഞു ഒാടി. അപ്പോഴേക്കും മുസ്ലിം ഭടാര്‍ ശത്രുക്കള്‍ ഉപേക്ഷിച്ചു പോയ സ്വത്തുക്കള്‍ വാരിക്കൂട്ടാന്‍ തുടങ്ങി. ഒരിക്കലും പ്രവാചകന്‍(സ)യുടെ നിര്‍ദ്ദേശം ലഭിക്കുന്നതിന് മുമ്പ് സ്ഥലം വിട്ട് പോകരുത് എന്ന് പറഞ്ഞ് മലമുകളില്‍ നിറുത്തിയിരുന്ന അമ്പൈത്തുകാര്‍ ഇത് കണ്ട്. യുദ്ധം അവസാനിച്ചുവല്ലൊ ഇനി എന്തിന് നാം ഇവിടം നില്‍ക്കണം, എന്ന് പറഞ്ഞ് നബി(സ)യുടെ നിര്‍ദ്ദേശം തെറ്റിച്ചുകൊണ്ട് മല മുകളില്‍ നിന്നും ഏതാനും പേര്‍ അല്ലാത്ത ബാക്കിയെല്ലാ വരും അവടം വിട്ട് ഇറങ്ങി ശത്രുക്കള്‍ കൈവിട്ടു പോയ ദുനിയാവ് വാരിക്കൂട്ടൂന്നതില്‍ വ്യാപൃതരായി. ഈ തക്കം നോക്കി സൈഫുല്ല (അല്ലാഹുവിൻ്റെറ വാള്‍) എന്ന് വിശേഷിപ്പിക്കപ്പെട്ട ഖാലിദ് ബിനുല്‍ വലീദ്(റ) അന്ന് അദ്ദേഹം മുസ്ലിമായിട്ടുണ്ടായിരുന്നില്ല മലയുടെ പിന്‍ഭാഗത്തിലൂടെ സൈന്യത്തെ തിരിച്ചുവിട്ട് മുസ്ലിംകളെ പെട്ടന്ന് ആക്രമിച്ചു. മുസ്ലിംകളാകട്ടെ സമരാര്‍ജ്ജിത സമ്പത്ത് വാരിക്കൂട്ടുന്ന തിരക്കില്‍ ചിന്നഭിന്നമായ അവ സ്ഥയിലുമായിരുന്നു. രംഗം ആകെ മോശമായ നിലയി ലായി ആര്‍ക്കും മറ്റൊരാളെ സഹായിക്കാന്‍ പറ്റാത്ത നില വന്നു. തമ്മതമ്മില്‍ തന്നെ പലരും ഏറ്റുമുട്ടി. അതിനിടെ ആരോ മുഹമ്മദ് വധിക്കപ്പെട്ടു എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഇത് മുസ്ലിംകളില്‍ ബാക്കിയുണ്ടായിരുന്ന ആവേശവും നിര്‍വീര്യമാക്കി.

മുസ്ലിം പക്ഷത്ത് നിന്ന് പലരും ശഹീദായി (രക്തസാക്ഷിയായി). പ്രവാചകൻ്റെപിതൃവ്യന്‍ ഹംസ(റ), മിസ്വ്അബ് ബിന്‍ ഉമൈര്‍(റ) അനസ്ബ്നു നളീര്‍ എന്നിവര്‍ മുസ്ലിം പക്ഷത്ത് നിന്നും കൊല്ലപ്പെട്ടവരില്‍ പ്രധാനികളായിരുന്നു. നബി (സ) ശത്രുക്കള്‍ കുഴിച്ചിരുന്ന ഒരു ചതിക്കുഴിയില്‍ വീണു. അവിടുത്തെ തലക്കും കവിളിലുമെല്ലാം മുറിവ് പറ്റി. മുന്‍പല്ല് പൊട്ടിപ്പോയി. മുറിവുകളില്‍ നിന്നും നിലക്കാത്ത വിധം രക്തം വന്നുകൊണ്ടിരുന്നു. ഉടനെ യുദ്ധക്കളത്തില്‍ പങ്കെടുത്തിരുന്ന മകള്‍ ഫാത്വിമ(റ) ഒരു പായയുടെ കഷ്ണം എടുത്ത് കരിച്ച് അതിൻ്റെ ചാരം പ്രവാചകന് ഏറ്റ മുറിവില്‍ വെച്ച് കെട്ടി രക്തം ശമിപ്പിച്ചു.

ഉഹ്ദ് യുദ്ധവുമായിബന്ധപ്പെട്ട, ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു പാട് രംഗങ്ങള്‍ ചരിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുന്നത് നാം മനസ്സിരുത്തി ഒാര്‍ക്കേ ഞ്ചബ്ലതായിട്ടു ന്‍ള്ള് അവയില്‍ ചിലത് മാത്രം താഴെ ചേര്‍ക്കുന്നു. മക്കയില്‍ സമ്പന്നതയുടെ തൊട്ടിലില്‍ ജനിച്ച സുമുഖനായ വ്യക്തിയായിരുന്നു മിസ്വ്അബ് (റ). അദ്ദേഹം രക്തസാക്ഷിയായി കഫന്‍ചെയ്യുന്ന രംഗം. സ്വഹാബികള്‍ പ്രവാചകനോട് വന്ന് പറഞ്ഞ വാക്കുകള്‍. നബിയേ ഞങ്ങള്‍ അദ്ദേഹത്തിൻ്റെ തല മറച്ചാല്‍ കാല് പുറത്ത് വരും, കാല് മറക്കുമ്പോള്‍ തല പുറത്ത് വരും എന്ത് ചെയ്യണം  നോക്കൂ അദ്ദേഹത്തിൻ്റെ അവസ്ഥ  ആര്‍ക്കും സഹായിക്കാനും കഴിയാത്ത ദാരിദ്ര്യം. പ്രവാചകന്‍(സ) അവിടെ ചെന്നുകൊണ്ട് പറഞ്ഞവാക്കുകള്‍ . . .മക്കയുടെ മണ്ണില്‍ വെച്ച് ... . . സുമുഖനായി . . . മനോഹരമായ വസ്ത്രം ധരിച്ച് . . .സുന്ദരമായ മുടിയോട് കൂടി കണ്ടിരുന്ന ..നീ.. എന്ന് പറഞ്ഞ് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിതുമ്പിയ രംഗം  അവസാനം ഉള്ള വസ്ത്രം കൊണ്ട് തല മറക്കാന്‍ പറഞ്ഞ് കാലിൻ്റെ ഭാഗത്ത് ഇദ് ഖിര്‍ എന്ന പുല്ല് പറിച്ചിട്ട് മൂടാനും പറഞ്ഞു. സമ്പനായി ജനിച്ച അദ്ദേഹം മയ്യത്ത് പൊതിയാനുള്ള വസ്ത്രം പോലുമില്ലാതെ ഈ ലോകത്ത് നിന്നും യാത്രയായി.

 ഉഹ്ദില്‍ നബി(സ) സംരക്ഷിക്കാനായി ത്വല്‍ഹത്(റ) വിനോടൊപ്പം ഒരു കൂട്ടം സ്വഹാബികള്‍ അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യമതില്‍ തന്നെ തീര്‍ത്തിരുന്നു ശത്രുക്കളില്‍ നിന്നും ഏറ്റിരുന്ന അമ്പുകളാല്‍ പലരുടേയും ശരീരം മുള്ളന്‍പന്നിയെ പോലെ ആയിരുന്നു. ജീവന്‍ നല്‍കിയും പ്രവാചകനെ സംരക്ഷിക്കാനും സ്നേഹിക്കാനും തയ്യാറായിരുന്നു അവര്‍. ഏതെങ്കിലും പ്രതേ്യക ദിവസത്തില്‍ തയ്യാറാക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തിലൂടെ മാത്രമുള്ള പ്രവാചക സ്നേഹമായിരുന്നില്ല അവരിലുണ്ടായിരുന്നത് ത്വല്‍ഹയെ നോക്കി പ്രവാചകന്‍(സ) അന്നേരം പറഞ്ഞു ഭൂമിയിലൂടെ ഒരു ശഹീദ് (രക്തസാക്ഷി) നടന്ന് പോകുന്നത് ആര്‍ക്കെങ്കിലും കാണണമെങ്കില്‍ അവന്‍ ത്വല്‍ഹത് ബ്നു ഉബൈദുല്ലയെ നോക്കിക്കൊള്ളട്ടെ അദ്ദേഹം ജമല്‍ യുദ്ധത്തില്‍ ശഹീദാവുകയാണുണ്ടായത്.

നബി(സ)യെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച സംഭവമായിരുന്നു ഹംസ(റ)വിൻ്റെ വധം. നബി(സ) അദ്ദേഹത്തെയാണ് സയ്യിദു ശ്ശുഹദാഅ് (രക്തസാക്ഷികളുടെ നേതാവ്)എന്ന് വിശേഷിപ്പിച്ചത്. ബദ്റില്‍ ഉത്ബയെയും ത്വുഎെമയേും കൊന്നത് ഹംസ(റ)വായിരുന്നു. അവരുടെ കുടുംബക്കാര്‍ അതിന് പ്രതികാരം ചെയ്യാന്‍ ഒരുങ്ങി നടക്കുകയായിരുന്നു. ത്വുഅ്മയുടെ സഹോദര പുത്രനായ ജുബൈറുബ്നു മുത്ഇബ് തൻ്റെഅടിമയായിരുന്ന വഹ്ശിയോട് നീ ഹംസയെ യുദ്ധത്തില്‍ വധിച്ചാല്‍ നിന്നെ സ്വതന്ത്രനാക്കാം എന്ന് വാഗ്ദത്തം നല്‍കി. അതനുസരിച്ച് വഹ്ശി ഹംസ(റ)വിനെ തന്ത്രപൂര്‍വ്വം ചാട്ടുളി പ്രയോഗിച്ച് കൊലപ്പെടുത്തി. പ്രസ് തുതരംഗം നബിയെ അങ്ങേയറ്റം വേദനിപ്പിച്ചു. ഹംസ(റ)വിൻ്റെ ഘാതകനായ വഹ്ശിയും ഹിന്ദും പിന്നീട് മുസ്ലിംകളായിത്തീര്‍ന്നു. വഹ്ശി മക്കം ഫത്ഹിനോട് അനുബന്ധിച്ച് മുസ്ലിമായ ദിവസം, നബി അദ്ദേഹത്തോടായി പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിൻ്റെമനസ്സിലെ അടക്കാന്‍ കഴിയാത്ത ദുഖവും മറക്കാനാവാത്ത രംഗവും നമുക്ക് മനസ്സിലാക്കിത്തരുന്നു. നബി(സ) പറഞ്ഞു വഹ്ശീ താങ്കളെ കാണുമ്പോള്‍ എൻ്റെ പിതൃവ്യൻ്റെ മറക്കാന്‍ കഴിയാത്ത രംഗം. . . . അതിനാല്‍ താങ്കള്‍ക്ക് ബുദ്ധിമുട്ടാവുകയില്ലെങ്കില്‍ എൻ്റെ മുന്നില്‍ വരാതിരിക്കുക. അത് കേട്ട വഹ്ശി പറഞ്ഞു ഇല്ല, ഇനി ഞാന്‍ ഒരിക്കലും അങ്ങയെ വിഷമിപ്പിക്കുകയില്ല എന്ന് പറഞ്ഞ് മദീനയില്‍ നിന്നും അകന്ന്പോയി ജീവിക്കുക യാണു ഞ്ചബ്ലായത്. നബി(സ)യുടെ മരണം വരെ അദ്ദേഹം പിന്നീട് നബിയുടെ മുന്നില്‍ വന്നിട്ടില്ല.

 അബൂബക്കര്‍ (റ)വിൻ്റെ കാലത്ത് നബിത്വം വാദിച്ച കള്ളപ്രവാചകന്‍ മുസൈലിമയെ വധിച്ചത് വഹ്ശിയായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു ഇപ്പോള്‍ എൻ്റെറ മനസ്സ് അല്‍പം സമാധാനമായി അന്ന് ഇസ്ലാമിൻ്റെ ഏറ്റവും വലിയ ഒരു കാവല്‍ ഭടനെ ഞാന്‍ കൊന്നു ഇന്ന് ഇസ്ലാമിൻ്റെ ഒരു ശത്രുവി നെ എനിക്ക് കൊല്ലാന്‍ കഴിഞ്ഞു.

യുദ്ധക്കളത്തില്‍ കണ്ട മറ്റൊരു രംഗം

 ഹന്‍ളല(റ) അദ്ദേഹത്തിൻ്റെവിവാഹ സുദിനം. മധുവിധുവിൻ്റെ അവ സരത്തിലായിരുന്നു തൻ്റെകൂട്ടുകാര്‍ സ്വര്‍ഗ്ഗം മോഹിച്ച് യുദ്ധക്കളത്തിലേക്ക് പോകുന്നത്. അദ്ദേഹം മറ്റൊന്നും ആലോചിച്ചില്ല തൻ്റെ പ്രിയതമയുടെ മാറില്‍ നിന്നും എഴുന്നേറ്റ,് ഇനി ഒരു പക്ഷേ, ബാക്കി ജീവിതം നമുക്ക് സ്വര്‍ഗ്ഗത്തില്‍ വെച്ച് എന്ന മനസ്സുമായി യുദ്ധക്കളത്തിലേക്ക് പോയി രക്തസാക്ഷിയായി. രക്തസാക്ഷികളെ കുളിപ്പിക്കാതെയാണ് മറവുചെയ്യുക. എന്നാല്‍ ഹന്‍ളല(റ) വിൻ്റെ കാര്യത്തില്‍ പ്രവാചകന്‍ പറഞ്ഞു അദ്ദേഹത്തെ മലക്കുകള്‍ കുളിപ്പിക്കുന്നതായി എനിക്ക് കാണാന്‍ കഴിഞ്ഞു. കാരണം അദ്ദേഹം ജനാബത്തുകാരനായിരുന്നു. ചരിത്രത്തില്‍ അദ്ദേഹം ഗസീലുല്‍ മലാഇക (മലക്കുകള്‍ കുളിപ്പിച്ച വ്യക്തി) എന്നാണ് അറിയപ്പെടുന്നത്. നബി(സ) ഉഹ്ദ് യുദ്ധരംഗം അനുസ്മരിക്കുമ്പോഴെല്ലാം എടുത്ത് പറഞ്ഞിരുന്നു, എന്ന് ചരിത്രകാരാര്‍ രേഖപ്പെ ടുത്തിയ ഒരു മഹതിയായിരുന്നു.

 ഉമ്മു അമ്മാറ(റ) ധീരമായി യുദ്ധക്കളത്തില്‍ ശത്രുക്കളെ അരിഞ്ഞുവീഴ്ത്താന്‍ അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഞാന്‍ ഇടത്തോട്ട് നോക്കിയാലും വലത്തോട്ട് നോക്കിയാലും എനിക്ക് അവിടെ ഉമ്മുഅമ്മാറയെയാണ് കാണാന്‍ കഴിഞ്ഞിരുന്നത്  എന്ന് നബി(സ) അവരെ സംബന്ധിച്ച് പറയാറു ണ്ടായിരുന്നു. യുദ്ധക്കളത്തില്‍ വെച്ചല്ലെങ്കിലും യുദ്ധത്തില്‍ ഏറ്റ മുറിവുകാരണത്താലാണ് അവര്‍ മരണപ്പെട്ടത്. നോക്കൂ ഇസ്ലാമിക ചരിത്രത്തിലെ മഹിളാ രത്നങ്ങള്‍ മതത്തിനു വേണ്ടി  അനുഭവിച്ച ത്യാഗപരിശ്രമങ്ങള്‍ സമൂഹം മനസ്സിലാക്കിയിരുരുന്നുവെങ്കില്‍. ഉഹ്ദ് യുദ്ധ ദിവസം എവിടെ മുഹമ്മദ്, ഞാന്‍ അ വൻ്റെ കഥകഴിക്കും എന്ന് ആക്രോശിച്ച് വന്ന ഒരു ദുഷ്ടനായിരുന്നു ഉബയ്യ്ബ്നു ഖലഫ്. ഉടനെ നബി(സ) അന്‍സ്വാരികളില്‍ പെട്ട ഒരാളുടെ കുന്തം വാങ്ങി അവനെ ആഞ്ഞ് ഒരു കുത്ത് കൊടുത്തു. മുഹമ്മദ് എന്നെ കൊന്നു കളഞ്ഞ് എന്ന് പറഞ്ഞ് അവന്‍ പിന്നോട്ട് തിരി ഞ്ഞോടി. ആ കുത്ത് കാരണത്താല്‍ അവന്‍ ഏറെ താമസിയാതെ മരണപ്പെടുകയും ചെയ്തു. നബിയുടെ കയ്യാല്‍ വധിക്കപ്പെട്ട ഏക വ്യക്തിയാണ് അവന്‍.

യുദ്ധം കഴിഞ്ഞ് എല്ലാവരും തിരിച്ച് പോകാന്‍ ഒരുങ്ങ വെ അബൂസുഫ്യാന്‍ മലമുകളില്‍ കയറി നിന്ന് വിളിച്ച് പറഞ്ഞു  എവിടെ മുഹമ്മദ് , . . അബൂബക്കറും ഉമറും എവിടെ. . നിങ്ങള്‍ക്ക് മതിയായില്ലേ.  ഉമര്‍ വിളിച്ച് പറഞ്ഞു അല്ലയോ ദുഷ്ടാ, അല്ലാഹുവിൻ്റെ അനുഗ്രഹത്താല്‍ നീ പറഞ്ഞവര്‍ക്കൊന്നും യാതൊന്നും സംഭവിച്ചിട്ടില്ല. പിന്നെ അബൂസുഫ്യാന്‍ ഉഅ്ലു ഹുബുല്‍ (ഹുബുല്‍ വിഗ്രഹം നീണാള്‍ വാഴട്ടെ) എന്ന് പറഞ്ഞു. അതിന് ഉമര്‍ (റ) അല്ലാഹു അഅ്ലാ വ അജല്ല് (അല്ലാ ഹുവാണ് ഉന്നതനും മഹാനുമായവന്‍) എന്നും പറഞ്ഞു. ശേഷം ഞങ്ങള്‍ക്ക് ഉസ്സയും ലാതയും ഉണ്ട് നിങ്ങള്‍ക്ക് അതില്ല. അതിന് അല്ലാഹുവാണ് ഞങ്ങളുടെ രക്ഷകന്‍  ന്ന അര്‍ത്ഥമുള്ള അല്ലാഹു മൗലാനാ എന്ന് വിളിച്ചു പറയാന്‍ നബി(സ) അവരോട് പറഞ്ഞു. പിന്നീട് അവന്‍ ചോദിച്ചു മുഹമ്മദ് കൊല്ലപ്പെട്ടുവോ  ഇല്ല നിൻ്റെ സംസാരം വരെ ഇപ്പോള്‍ അദ്ദേഹം കേട്ടു കൊണ്ടിരിക്കുന്നു  എന്ന് പറഞ്ഞു. ഇത് കേട്ട അബൂസുഫ്യാന്‍ നീയാണ് എൻ്റെയടുക്കല്‍ ഏറ്റവും സത്യവാന്‍ എന്ന് പ്രതിവചിച്ചു. ഉഹ്ദ് യുദ്ധത്തിലൂടെ വിശ്വാസികള്‍ക്ക് ഒരുപാട് പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. മുനാഫിഖുകളുടെ തനിനിറം വ്യക്തമായ ഒന്നാമത്തെ അവസരമായിരുന്നു അത്. അതോ ടൊപ്പെം ദുനിയാവിൻ്റെ ആര്‍ത്തിപൂണ്ട്  പ്രവാചക കല്‍ പ്പന ലംഘിച്ചതിൻ്റെ തിക്താനുഭവം അവര്‍ ശരിക്കും അനുഭവിച്ചറിഞ്ഞു. ഇത് എക്കാലത്തേയും മുസ്ലിംകള്‍ക്കു ള്ള ഒരു ചൂണ്ട്പലകകൂടിയാണ്.

No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...