Tuesday, November 15, 2022

പ്രവാചകന്‍(സ) ത്വാഇഫിലേക്ക്

 പ്രവാചകന്‍(സ) ത്വാഇഫിലേക്ക്

അബൂത്വാലിബിൻ്റെയും ഖദീജ(റ)യുടേയും വേര്‍പാട് ഖുറൈശികള്‍ തികച്ചും മുതലെടുത്തു. അവര്‍, തങ്ങള്‍ നടത്തിവന്നിരുന്ന മര്‍ദ്ദന മുറകള്‍ക്ക് ശക്തി കൂട്ടി. ഇത് പ്രവാചകനില്‍ കൂടുതല്‍ ദുഖവും പ്രയാസവുമുണ്ടാക്കി. സഹിക്കാവുന്നതിലും അപ്പുറമായപ്പോള്‍ പ്രവാചകന്‍ തൻ്റെ മാതൃ കുടുംബക്കാരുടെ പ്രദേശമായ ത്വാഇഫിലേക്ക് പുറപ്പെട്ടു.

നുബുവ്വത്ത് പത്താം വര്‍ഷം ശവ്വാല്‍ മാസം പ്രവാചക ന്‍(സ) തൻ്റെ അടിമയായിരുന്ന സൈദ്ബ്നു ഹാരിഥുമൊത്ത് ത്വാഇഫിലേക്ക് പുറപ്പെട്ടു. എന്നാല്‍ തൻ്റെ പ്ര തീക്ഷകളെയെല്ലാം തകിടം മറിക്കുന്ന വിധത്തിലായിരുന്നു അനുഭവങ്ങള്‍.

പത്ത് ദിവസത്തോളം ത്വാഇഫില്‍ കഴിച്ചുകൂട്ടി തൻ്റെ ദൗത്യം അവരുടെ മുന്നില്‍ വിശദീകരിച്ചു. പക്ഷേ ഒരാള്‍ പോലും അത് സ്വീകരിക്കാന്‍ തയ്യാറായില്ല എന്ന് മാത്രമല്ല അവര്‍ തങ്ങളുടെ നാട്ടില്‍ നിന്നും ഇറങ്ങിപ്പോകുവാന്‍ ആവശ്യപ്പെടുകയും പ്രവാചകനെ അസഭ്യം പറയുവാനും കല്ലെടുത്തെറിയുവാനും അങ്ങാടിപ്പിള്ളേരെ സജ്ജരാക്കുകയുമാണ് ചെയ്തത്. അങ്ങിനെ പ്രവാചകൻ്റെ ശരീരത്തില്‍ നിന്നും രക്തം പൊട്ടി ഒഴുകുമാറ് പ്രവാചകനും കൂടെയുണ്ടായിരുന്ന സൈദും ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടു. അവസാനം പ്രവാചകന്‍ (സ) നിരാശനായി അവിടെനിന്നും യാത്ര തിരിച്ചു.  

മടക്കയാത്രയില്‍, ഒരാള്‍ പോലും തന്നെ സഹായിക്കുവാനോ തന്നില്‍ വിശ്വസിക്കുവാനോ തയ്യാറാകാത്തതില്‍ മനംനൊന്ത് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ക്ഷീണം അധികമായപ്പോള്‍ റബീഅയുടെ മക്കളായ ഉത്ബത്തിൻ്റെയും ശൈബത്തിൻ്റെയുംമുന്തിരിത്തോട്ടത്തില്‍ അല്‍പം വിശ്രമിക്കാനായി കടന്നുചെന്നു അവിണ്ടായിരുന്ന ഒരു മതിലില്‍ ചാരി ഇരുന്നു. അന്നേരം അല്ലാഹു ജിബ്രീല്‍ എന്ന മലക്കിനോടൊപ്പം പര്‍വ്വത ങ്ങളുടെ ചുമതലയുള്ള മലക്കിനെ പറഞ്ഞയച്ച് നബി(സ)യെ ഉപദ്രവിച്ച സമൂഹത്തെ നശിപ്പിക്കാന്‍ അനുവാദം ചോദിച്ചു. ഉടനെ കാരുണ്യത്തിൻ്റെ പ്രവാചകന്‍ അതിന് അനുവാദം നല്‍കിയില്ല എന്നു മാത്രമല്ല അല്ലാഹുവി നോട് ഇപ്രകാരം പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. അല്ലാഹുവേ ഈ ജനത അവര്‍ക്ക് വിവരമില്ലാത്തത് കൊണ്ട് ചെയ്തു പോയതാണ്. അതിനാല്‍ അവര്‍ക്ക് നീ പൊറുത്ത് കൊടുക്കേണമേ. അവര്‍ക്ക് ജനിക്കുന്ന പിന്‍തലമുറ യില്‍ നിന്നെങ്കിലും ഒരാള്‍ നിന്നെ മാത്രം ആരാധിക്കുന്നവനായി ഉണ്ടാകുന്നുവെങ്കില്‍ അതാണ് ഞാന്‍ ആഗ്രഹി ക്കുന്നത്.

അങ്ങിനെ പ്രവാചകന്‍ ഖുറൈശീ പ്രമുഖരില്‍ പെട്ട മുത്വ്ഇമുബ്നു അദിയ്യിൻ്റെ സംരക്ഷണത്തില്‍ മക്കയിലേക്ക് തന്നെ തിരിച്ചു വന്നു.

No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...