ഇസ്റാഉം മിഅ്റാജും
പ്രവാചകന്‍(സ) എല്ലാ നിലയിലും ദുഖാകുലനായി കഴിഞ്ഞു കൂടുന്ന സന്ദര്‍ഭത്തിലായിരുന്നു ഇസ്റാഅ് മിഅ്റാജ് എന്നീ അല്‍ഭുത സംഭവങ്ങള്‍ നടന്നത്. എല്ലാവരും അല്ലാഹു അടക്കം പ്രവാചകനെ കയ്യൊഴിച്ചു എന്ന് വരെ ശത്രുക്കള്‍ കൊട്ടിഘോഷിക്കാന്‍ തുടങ്ങി. ഈ അവസര ത്തിലാണ് അല്ലാഹു പ്രവാചകനെ ഒരു പ്രതേ്യക കൂടിക്കാഴ്ചക്കായി അവസരമൊരുക്കിയത് എന്ന് പറയാവുന്ന വിധത്തില്‍ പ്രസ്തുത സംഭവങ്ങള്‍ക്ക് പ്രവാചകന്‍(സ) യെ തിരഞ്ഞെടുത്തത്.
ഈ സംഭവങ്ങള്‍ ഏത് വര്‍ഷത്തില്‍ ഏത് തീയതിയിലാണ് എന്ന കാര്യത്തില്‍ ചരിത്രകാരാര്‍ ഏകാഭിപ്രായക്കാരല്ല. എന്നാല്‍ മദീന ഹിജ്റയുടെ ഒരു വര്‍ഷം മുമ്പാണ് എന്നിടത്താണ് പലരും എത്തി നില്‍ക്കുന്നത്. ആ ദിവസം ഏതെന്ന് അറിയുന്നതില്‍ പ്രതേ്യക നേട്ടമുണ്ടായിരുന്നുവെങ്കില്‍ അതൊരിക്കലും അല്ലാഹു അവ്യക്തമാക്കു മായിരുന്നില്ല. ഒരു പക്ഷേ, പില്‍ക്കാലത്ത് ജനങ്ങള്‍ അതിൻ്റെ പേരില്‍ ആഘോഷങ്ങളും ആരാധനകളും സംഘടിപ്പിക്കാതിരിക്കാനായി ഒളിപ്പിച്ചു വെച്ചതുമായേക്കാം.
മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്ന് ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സ്വയിലേക്ക് അല്ലാഹു പ്രവാചകന്‍ (സ) യെ രാത്രി സഞ്ചരിപ്പിച്ചതിന് ഇസ്റാഅ് എന്നും അവിടെ നിന്നും വാനലോകത്തേക്കുള്ള സഞ്ചാരത്തെ മിഅ്റാജ് എന്നും പറയുന്നു. ഇത്ശാ രീരികമായും ഒരേ രാത്രിയില്‍ തന്നെയുമായിരുന്നു എന്നും ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഹദീസുകളിലും തഫ്സീറുകളിലും വന്നിട്ടുള്ള സ്വഹാബികളുടെ വാക്കുകളില്‍ നിന്നും പ്രസ്തുത സംഭവത്തെ നമുക്ക് താഴെ പറയും വിധം മനസ്സിലാക്കാവുന്നതാണ്.
നബി(സ) യുടെ അടുക്കല്‍ രാത്രിയില്‍ ജിബ്രീല്‍ (അ) ബുറാഖ് എന്ന ഒരു പ്രതേ്യക തരം വാഹനവുമായി അത് കഴുതയേക്കാള്‍ വലുതും കോവര്‍ കഴുതയേക്കാള്‍ ചെറുതും വെള്ള നിറത്തോട് കൂടിയതുമായിരുന്നു എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. പ്രവാചകനേയും കൊണ്ട് ബൈതുല്‍മുഖദ്ദസ് വരെ യാത്ര ചെയ്യുകയും ചെയ്തു. കണ്ണെത്താവുന്ന അത്ര ദൂരത്തിലായിരുന്നു അതിൻ്റെ ഒാരോ കാലുകളും പറിച്ചുവെച്ചിരുന്നത് എന്ന പ്രവാചക വചനത്തില്‍ നിന്ന് അതിൻ്റെ വേഗത നമുക്ക് മനസ്സിലാക്കാവുന്നതാണ്. ബൈതുല്‍ മുഖദ്ദസിൻ്റെ കവാടത്തില്‍ ബുറാഖിനെ ബന്ധിച്ച ശേഷം പ്രവാചകന്‍ (സ) അതിനുള്ളില്‍ കയറി രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്കരിച്ചു. ശേഷം അല്ലാഹു മറ്റ് പ്രവാചകാരെയെല്ലാം നബി(സ)ക്ക് മുന്നില്‍ ഹാജറാക്കുകയും അവര്‍ക്ക് നേതൃത്വം വഹിച്ചുകൊണ്ട് പ്രവാചകന്‍ (സ) നമസ്കരിക്കുകയും ചെയ്തു. ഈ സംഭവമാണ് ഇസ്റാഅ് എന്ന് അറിയപ്പെടുന്നത്.
പിന്നീട് ഗോവണി പോലുള്ള പ്രതേ്യക തരത്തിലുള്ള ഒരു വാഹനം കൊണ്ട് വരപ്പെടുകയും അതിലൂടെ ആകാശ ലോകത്തേക്ക് അല്ലാഹുവിൻ്റെ അനുഗ്രഹത്താല്‍ കയറിപ്പോവുകയും ചെയ്തു. ഒന്നാമത്തെ ആകാശത്ത് വെച്ച് ആദം നബി(അ)യെ കണ്ടു. അനേ്യാന്യം സലാം പറഞ്ഞ ശേഷം അല്ലാഹു അദ്ദേഹത്തിന് സജ്ജനങ്ങളുടെയും ദുര്‍ജനങ്ങളുടെയും ആത്മാക്കളെ കാണിച്ചുകൊടുത്തു. രണ്ടാ ആകാശത്ത് യഹ്യ, ഈസ (അ), മൂന്നാം ആകാശത്തില്‍ യൂസുഫ്(അ), നാലാം ആകാശത്ത് ഇദ്രീസ് (അ), അഞ്ചാം ആകാശത്ത് ഹാറൂന്‍ (അ), ആറാം ആ കാശത്ത് മൂസാ(അ), ഏഴാം ആകാശത്ത് ഇബ്റാഹീം (അ) എന്നിവരേയും കണ്ടു. എല്ലാവരും പ്രവാചകനെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിൻ്റെ പ്രവാചകത്വത്തെ അംഗീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് വാനലോകത്തുള്ള സിദ്റത്തുല്‍മുന്‍തഹ എന്ന പ്രതേ്യക വൃക്ഷവും, ഭൂമിയിലെ കഅബക്ക് തുല്യമായി വാനലോകത്തെ മന്ദിരമായ ബൈത്തുല്‍ മഅ്മൂറുമെല്ലാം കണ്ട ശേഷം അല്ലാഹുവിൻ്റെ അത്യുന്നത സ്ഥാനത്തിനോടടുത്ത് എത്താറാകുകയും അവിടെ വെച്ച് അല്ലാഹു അദ്ദേഹവുമായി സംസാരിക്കുകയും അന്‍മ്പത് സമയങ്ങളിലുള്ള നമസ്കാരം വിശ്വാസികളുടെമേല്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. അതിനു ശേഷം മടക്കയാത്രയില്‍ ആറാം ആകാശത്ത് മൂസാ(അ)നെ വീണ്ടും കണ്ടുമുട്ടുകയും അല്ലാഹുവില്‍ നിന്നും എന്താണ് പാരിതോഷികമായി ലഭിച്ചിട്ടുള്ളെതെന്നത് എന്ന് അനേ്വ്യഷിക്കുകയും ചെയ്തു. അമ്പത് സമയത്തെ നമസ്കാരത്തെ സംബന്ധിച്ച് പ്രവാചകന്‍ (സ) അറിയിച്ചു. അന്നേരം, താങ്കളുടെ സമൂഹത്തേക്കാള്‍ ശാരീരികമായും മാനസികമായും ശക്തരും കരുത്തരും എല്ലാം ആയിരുന്ന എൻ്റെ സമുദായത്തിന് ഇതിലും കുറഞ്ഞ ആരാധനകള്‍ ചുമത്തിയിട്ട് അത് അവര്‍ക്ക് നിര്‍വ്വഹിക്കാനായിരുന്നില്ല. അതിനാല്‍ അല്ലാഹുവിങ്കലേക്ക് തിരിച്ചുപോയി ലഘൂകര ക്കാന്‍ ആവശ്യപ്പെടുക എന്ന് പറഞ്ഞു. അത് അനുസരിച്ച് പ്രവാചകന്‍(സ) പല പ്രാവശ്യങ്ങളിലായി ലഘൂകരിക്കാന്‍ ആവശ്യപ്പെട്ട് അമ്പത് സമയമുള്ളത് അഞ്ച് സമയമാക്കി ചുരുക്കി നിശ്ചയിക്കപ്പെട്ടു. അന്നേരം പ്രവര്‍ത്തനത്തില്‍ ലഘൂകരണം വരുത്തിയെങ്കിലും പ്രതിഫലത്തിൻ്റെ കാര്യത്തില്‍ നാം തീരുമാനം മാറ്റാന്‍ ഉദ്ദേശിക്ക ന്നില്ല എന്ന് അല്ലാഹു അറിയിക്കുകയും ചെയ്തു.
കൂടാതെ പ്രവാചകന്‍ (സ)ക്ക് അല്ലാഹു പ്രസ്തുത യാത്രയില്‍ സ്വര്‍ഗ നരകങ്ങളെയും അതിലെത്തിപ്പെടുന്നതിനുള്ള കാരണങ്ങളേയും കാണിച്ചുകൊടുക്കുകയുണ്ടായി. വ്യത്യസ്ത റിപ്പോര്‍ട്ടുകളായി വന്നിട്ടുള്ള വിഷയങ്ങളില്‍ ഏതാനും ചിലത് മാത്രം താഴെ ചേര്‍ക്കുന്നു.
അനാഥകളുടെ സ്വത്തു തിന്നുന്നവര്‍
ഒട്ടകത്തിൻ്റെ വായകളാടുകൂടിയുള്ള ഒരു വിഭാഗം ആളുകള്‍ അവര്‍ തീക്കട്ടകള്‍ വിഴുങ്ങുകയും അത് അവരുടെ പിന്‍ഭാഗത്തിലൂടെ താഴെക്ക് വീഴുകയും ചെയ്യുന്നു. അനാഥകളുടെ സ്വത്ത് ഭുജിക്കുന്നവര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന അനുഭവമായിരിക്കും ഇത് എന്ന് ജിബ്രീല്‍ വിവരിച്ചു കൊട ത്തു.
പലിശ തിന്നുന്ന ആളുകള്‍
അവര്‍ വലിയ കെട്ടിടങ്ങള്‍ പോലുള്ള വയറുകളോട് കൂടി പ്രയാസപ്പെടുന്നു.
വ്യഭിചാരികള്‍
അവര്‍ നല്ല മാംസം ഒരു ഭാഗത്ത് ഉള്ളതിലേക്ക് ശ്രദ്ധിക്കുക പോലും ചെയ്യാതെ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന മാംസം തിന്നു കൊണ്ട്രിക്കുകയും ചെയ്യുന്നു. തങ്ങള്‍ക്ക് ജനിച്ച സന്താനങ്ങളെ പിതാക്കളിലേക്കല്ലാതെ ചേര്‍ത്ത് പറയുന്ന സ്ത്രീകള്‍ അവരുടെ സ്തനങ്ങളില്‍ കെട്ടിത്തൂക്കപ്പെട്ട നിലയില്‍ പ്രയാസപ്പെടുന്നു.
ഫറദ് നമസ്കാര സമയത്ത് കിടന്നുറങ്ങുന്നവര്‍
അവരുടെ മുഖം മറ്റൊരു വിഭാഗം ആളുകള്‍ കല്ലു കൊണ്ട് ഇടിച്ച് വികൃതമാക്കുകയും മുഖം വികൃതമായാല്‍ കല്ല് കയ്യില്‍ നിന്നും വീണ് ഉരുണ്ട് പോകുകയും അത് ടുത്ത് വരുമ്പോഴേക്ക് മുഖം പഴയ രൂപത്തിലായിരിക്കും. വീണ്ടും അവര്‍ ചതച്ച് വികൃതമാക്കപ്പെടുന്നു. ഇപ്രകാരം ആ വര്‍ത്തിച്ചു കൊണ്ട് രിക്കുന്നു.
ഇങ്ങനെ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാരീതികള്‍ കാണിക്കപ്പെട്ടു.
അപ്രകാരം തന്നെ സ്വര്‍ഗവും കാണിക്കപ്പെട്ടു. സ്വര്‍ഗീയ സൗകര്യങ്ങളും, ചെറുപ്രായത്തില്‍ മരണപ്പെട്ട കുട്ടികള്‍ ഇബ്റാഹീം (അ) യോടൊപ്പം ഒന്നിച്ച് ആഹ്ലാദിച്ച് കഴിയു ന്നതും അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. അങ്ങിനെ എല്ലാം കണ്ട ശേഷം അതേ രാത്രിയില്‍ തന്നെ പ്രവാചക ന്‍(സ) തിരിച്ചെത്തുകയും ചെയ്തു.
നേരം പുലര്‍ന്നപ്പോള്‍ നടന്ന സംഭവങ്ങളെല്ലാം പ്രവാചകന്‍ (സ) സ്വഹാബികള്‍ക്ക് വിവിരിച്ചു കൊടുത്തു. വിവരം അറിഞ്ഞ മുശ്രികുകള്‍ പരിഹസിക്കാന്‍ തുടങ്ങി. അത് കണ്ട് വിശ്വാസം ഉറച്ചിട്ടില്ലാത്ത ആളുകളില്‍ പോലും സംശയത്തിൻ്റെ വക്കിനോളം എത്തിച്ചു അത്. എന്നാല്‍ പ്രസ്തുത സംഭവം വിവരിക്കുന്ന സമയത്ത് സ്ഥലത്തില്ലാതിരുന്ന അബൂബക്കറിനെ ചെന്നുണ്ട് ഖുറൈശികള്‍ വിവരം ധരിപ്പിച്ചു. അന്നേരം പ്രവാചകന്‍ അങ്ങിനെ പറ ഞ്ഞിട്ടുണ്ടങ്കില്‍ ഞാനത് വിശ്വസിക്കുക തന്നെ ചെയ്തിരിക്കുന്നു എന്നായിരുന്നു അബൂബക്കര്‍(റ)വിൻ്റെ പ്രതികരണം. ഇത് അറിഞ്ഞ പ്രവാചകന്‍(സ) അബൂബക്കര്‍ (റ)ന് സിദ്ദീഖ് (സത്യപ്പെടുത്തിയവന്‍) എന്ന സ്ഥാനപ്പേര് നല്‍കി അനുമോദിക്കുകയും ചെയ്തു.
എന്നാല്‍ മുശ്രികുകള്‍ പ്രവാചകനോട് ബൈതുല്‍ മുഖ ദ്ദസിൻ്റെ വിശേഷണങ്ങളെ സംബന്ധിച്ച് പല ചോദ്യങ്ങ ളും ചോദിച്ചു. അതിനെല്ലാം കൃത്യമായി മറുപടി പറഞ്ഞപ്പോള്‍ അവര്‍ക്ക് അത് ശരിവെക്കുകയല്ലാതെ നിര്‍വ്വാഹ മുണ്ടായിരുന്നില്ല. പിന്നീട് അവര്‍ മറ്റൊരു ചോദ്യത്തിലേക്ക് തിരിഞ്ഞു. അവരുടെ ഒരു കച്ചവട സംഘം സിറിയയുടെ ഭാഗത്തേക്ക് പോയിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ചുള്ള വിവരണങ്ങളും അത് എപ്പോള്‍ തിരിച്ചെത്തും എന്നെല്ലാം അവര്‍ പ്രവാചകനോട് ചോദിച്ചു. എല്ലാറ്റിനും കൃത്യമായി മറുപടി പറയുകയും അതുമായി സംഭവങ്ങള്‍ യോജിച്ചു വരികയും ചെയ്തങ്കിലും അവര്‍ ഇത് മുഹമ്മദിൻ്റെ ജാലവിദ്യയാണ് എന്ന് പറഞ്ഞ് നിഷേധത്തില്‍ തുടരുക തന്നെ ചെയ്തു.
No comments:
Post a Comment